Skip to main content

ഇസ്പേഡു റാണി - മ്യൂസ് മേരിയുടെ കവിത




പ്രണയത്തെക്കുറിച്ചെന്തുപറയാൻ?"

അഗാധവ്യസനം

നിറമില്ലാത്ത കഠിനനോവ്

എന്തുപറയാനിനി...


ആയിരം മൗനങ്ങൾ 

സൂചിമുനകളായെൻ്റെ 

കരളിനെ നുറുക്കുമ്പോഴും പ്രണയാഗ്നിയെന്നിലെരിയുന്നു.

(പ്രണയപുരാണം)


മ്യൂസ് മേരി ജോർജ് എഴുതിയ ആദ്യത്തെ കവിതാസമാഹാരമാണ് ഇസ്പേഡുറാണി. മേഘരൂപികൾ, ശേഷം, ഒരുവർ, പ്രണയപുരാണം, മടക്കം, ഇസ്പേഡ് റാണി, പ്രണയത്തോട്, നിദ്രാടനം, നിഴൽശൈത്യം, ജ്ഞാനസ്നാനം, വെയിൽക്കൊള്ളികൾ, നിദ്രാടനം, ചെടിമരങ്ങൾക്ക് എന്നിവയടക്കം 37 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.


നിൻ്റെ 

നഗരത്തിൽ വന്ന് 

നിന്നെ 

കാണാതെ മടങ്ങുക 

നിൻ്റെ

ചുംബനത്തിൽനിന്ന് 

എൻ്റെ

ശ്വാസത്തെ തിരിച്ചെടുക്കലാണ്.

(മറക്കുമ്പോൾ)


തെളിച്ചമുള്ള ഓർമ്മകളിൽ നിന്ന് രൂപകങ്ങൾ നിറഞ്ഞ ഭാഷകൊണ്ട് മ്യൂസ് മേരി കവിതകളെഴുതുകയാണ്.

ബിംബങ്ങൾ നിറഞ്ഞ ബിബ്ലിക്കലായ ഭാഷാ പ്രമേയ രീതികളും ടീച്ചറുടെ പ്രത്യേകതകളാണ്.


"മഹാ ജ്വലനങ്ങളിൽ ഇരമ്പിനിൽപ്പതും വ്യഥ, പരിയാപ്പുണരലിൽ വിതുമ്പി നിൽപ്പതും വ്യഥ" എന്ന് തിരിച്ചറിയുന്നവയാണ് മ്യൂസ് മേരിയുടെ കവിതകളെന്നും സിൽവിയാപ്ലാത്ത് മുതൽ കമലാദാസ് വരെയുള്ള ഒരു സ്ത്രീ ഭാവ കവിതാ പാരമ്പര്യത്തിലാവാം ഈ കവിതകളുടെ സ്ഥാനനിർണ്ണയം നടത്തേണ്ടതെന്നും അവതാരികയിൽ സച്ചിദാനന്ദൻ.


മണ്ണാണു ഞാൻ 

പൊട്ടിത്തെറിക്കില്ല 

കരളു പുകഞ്ഞും ഉള്ളം നിറഞ്ഞും വെന്തുപൊരിയുന്ന 

മണ്ണാണു ഞാൻ

ടീച്ചറുടെ കവിതകളുടെ ആന്മാവിനെ തൊടുന്നതാണ് പുസ്തകത്തിൻ്റെ ഒടുവിലായി കൊടുത്തിരിക്കുന്ന "ഉടലുമുടുപ്പും മണ്ണും" എന്ന പേരിൽ കെ.എം.വേണുഗോപാൽ എഴുതിയ വിശദപഠനം.

"ഒറ്റ ജന്മത്തിൽ അവസാനിക്കാത്ത കടങ്ങളുടെയും വീടലുകളുടെയും കഥയാണ് മ്യൂസ് മേരിയുടെ കവിത.

മ്യൂസിൻ്റെ സ്നേഹം ഒരു പെരുമാറ്റമല്ല. ഒരാൾ തന്നെ സ്നേഹമായി തീരുന്നതിൻ്റെ വിങ്ങലുകളാണ്" എന്ന് വേണുഗോപാൽ.

Comments

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...