Skip to main content

Posts

Showing posts from June, 2021

പവിത്രൻ തീക്കുനിയുടെ കവിതകൾ

ജീവിതത്തിൻ്റെ യാദാർത്ഥ്യങ്ങളോട് അതിതീവ്രമായ ആത്മാർത്ഥത കാണിക്കുന്ന കവിയാണ് പവിത്രൻ തീക്കുനി. അയാളുടെ ജീവിതം കടന്നു പോയ കനൽവഴികളിലും കുഴികളിലുമാണ് അയാളുടെ കവിതയും പിറവി കൊണ്ടത്. അതിനാൽത്തന്നെ പ്രണയമോ രതിയോ സ്നേഹബന്ധങ്ങളോ രാഷ്ട്രീയമോ എന്തു തന്നെയായാലും തീക്കുനിക്കവിതകളിൽ അവ വരുന്നത് കത്തുന്ന വിശപ്പിൻ്റെയും അനാഥബോധത്തിൻ്റെയും പശ്ചാത്തലത്തിലായിരിക്കും. പലതും അവിടെ വരുന്നത് തലതിരിഞ്ഞാണല്ലോ? എന്ന് പലർക്കും തോന്നിയേക്കാം. മിണ്ടിപ്പോവരുത്. അതെന്താ അങ്ങനെയെന്ന് ചോദിച്ച് പോവരുത്. അയാളെ അയാളുടെ ജീവിതം പഠിപ്പിച്ചതാണ് അയാൾ എഴുതുന്നത്. ഇതാണോ കവിത? എന്ന് ചിലർ നെറ്റി ചുളിച്ചേക്കാം. ഇത് കവിതയാണെന്ന് യാദാസ്ഥിതീക കാൽപനീക ജീവികളെപ്പറഞ്ഞ് ബോധ്യപ്പെടുത്താൻ നിങ്ങൾക്കായെന്നു വരില്ല. എന്നാൽ ഈ എഴുത്തിൽ ജീവിതമുണ്ടെന്ന കണ്ണിൽ കുത്തുന്ന സത്യത്തിനു നേരെ ആർക്കും കണ്ണടക്കാനാവില്ല. നിക്കനോർ പാർറ യുടെ അകവിതയുടെ (Anti poetry)എഴുത്ത് വഴികളിലായി അക്കാഡമിക്കുകൾ അയാളെ അടയാളപ്പെടുത്തിയേക്കാം. ജീവിതത്തിൻ്റെ കനപ്പെട്ട യാദാർത്ഥ്യങ്ങളിൽ നിന്ന്  ഖനനം ചെയ്യ്തെടുത്തതാണ് തീക്കുനിക്കവിതകൾ. പിന്നിട്ട വഴികളിൽ എവിടെ നിന്നോ കൂടെ കൂടി...

തൊട്ടപ്പൻ സിനിമ

ഫ്രാൻസിസ് നൊറോണയുടെ ചെറുകഥ കുറച്ച് കാലം മുന്നേ തന്നെ വായിച്ചിരുന്നതാണ്. പ്രമേയ സ്വീകരണത്തിലെ അസാധാരണത്വവും ഭാഷയിലെ ഭാവതീവ്രതയും കൊണ്ട് ആ കഥകൾ ആഴത്തിൽ മനസ്സിൽ പതിഞ്ഞതുമാണ്. അതിലെ തൊട്ടപ്പൻ എന്ന കഥ സിനിമയാകുന്നു എന്നുകേട്ടപ്പോൾ സംശയം തോന്നി. ഭാഷയുടെ കരുത്ത് കൊണ്ട് നിർമ്മിച്ച ആ കഥ സിനിമയാകുമ്പോൾ എങ്ങിനെയാവും എന്നതായിരുന്നു മനസ്സിലേക്ക് എത്തിയ ചിന്ത. ചെറുകഥയുടെ കഥാ പരിസരത്തേക്ക് കുറേക്കൂടി കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചേർത്തിരിക്കുന്നു തിരക്കഥാകൃത്തും സംവിധായകനായ ഷാനവാസ് കെ ബാവക്കുട്ടിയും. കഥയുടെ ഭാഷയിലെ ജീവനും ഊർജ്ജവും ദൃശ്യഭാഷയിലേക്ക് കുറെയൊക്കെ പരിഭാഷപ്പെടുത്താനായിരിക്കുന്നു അവർക്ക്. സമൂഹത്തിലെ മുഖ്യ ധാരയിൽ നിന്നും, മലയാള സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ട കുറെ ജീവിതങ്ങളുടെയും ജീവിത പരിസരങ്ങളുടെയും ശക്തമായ കടന്നുവരവിൻ്റെ കാലത്തെ ഒരിക്കൽകൂടി അടയാളപ്പെടുത്തുന്നുണ്ട് സിനിമ. ആ നിലയ്ക്ക് മധ്യ/ഉപരി വർഗ്ഗങ്ങളുടെ ജീവിത പശ്ചാത്തലങ്ങളിൽ ആണ് കഥപറച്ചിൽ പൊലിപ്പിക്കാനാവുക എന്ന മലയാള ചലച്ചിത്ര പൊതുബോധത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുന്നുണ്ട് ചിത്രം. സൗഹൃദവും പകയും പ്രണയവും രതിയും വാത്സല്യവും എല്ല...

ഇസ്പേഡു റാണി - മ്യൂസ് മേരിയുടെ കവിത

പ്രണയത്തെക്കുറിച്ചെന്തുപറയാൻ?" അഗാധവ്യസനം നിറമില്ലാത്ത കഠിനനോവ് എന്തുപറയാനിനി... ആയിരം മൗനങ്ങൾ  സൂചിമുനകളായെൻ്റെ  കരളിനെ നുറുക്കുമ്പോഴും പ്രണയാഗ്നിയെന്നിലെരിയുന്നു. (പ്രണയപുരാണം) മ്യൂസ് മേരി ജോർജ് എഴുതിയ ആദ്യത്തെ കവിതാസമാഹാരമാണ് ഇസ്പേഡുറാണി. മേഘരൂപികൾ, ശേഷം, ഒരുവർ, പ്രണയപുരാണം, മടക്കം, ഇസ്പേഡ് റാണി, പ്രണയത്തോട്, നിദ്രാടനം, നിഴൽശൈത്യം, ജ്ഞാനസ്നാനം, വെയിൽക്കൊള്ളികൾ, നിദ്രാടനം, ചെടിമരങ്ങൾക്ക് എന്നിവയടക്കം 37 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. നിൻ്റെ  നഗരത്തിൽ വന്ന്  നിന്നെ  കാണാതെ മടങ്ങുക  നിൻ്റെ ചുംബനത്തിൽനിന്ന്  എൻ്റെ ശ്വാസത്തെ തിരിച്ചെടുക്കലാണ്. (മറക്കുമ്പോൾ) തെളിച്ചമുള്ള ഓർമ്മകളിൽ നിന്ന് രൂപകങ്ങൾ നിറഞ്ഞ ഭാഷകൊണ്ട് മ്യൂസ് മേരി കവിതകളെഴുതുകയാണ്. ബിംബങ്ങൾ നിറഞ്ഞ ബിബ്ലിക്കലായ ഭാഷാ പ്രമേയ രീതികളും ടീച്ചറുടെ പ്രത്യേകതകളാണ്. "മഹാ ജ്വലനങ്ങളിൽ ഇരമ്പിനിൽപ്പതും വ്യഥ, പരിയാപ്പുണരലിൽ വിതുമ്പി നിൽപ്പതും വ്യഥ" എന്ന് തിരിച്ചറിയുന്നവയാണ് മ്യൂസ് മേരിയുടെ കവിതകളെന്നും സിൽവിയാപ്ലാത്ത് മുതൽ കമലാദാസ് വരെയുള്ള ഒരു സ്ത്രീ ഭാവ കവിതാ പാരമ്പര്യത്തിലാവാം ഈ കവിതകളുടെ സ്ഥാനനിർണ്ണയം നടത...