Skip to main content

പൊരുതുന്ന അമ്മമാർ - ബിനോയ് വിശ്വം

പൊരുതുന്ന അമ്മമാർ - ആഫ്രിക്കൻ വിമോചനകാല സമര കവിതകളുടെ സമാഹാരം.

വിവർത്തനം  :  ബിനോയ് വിശ്വം


മൂന്നാംദിവസത്തിൽ പറയാൻ ആഗ്രഹിക്കുന്നത് " പൊരുതുന്ന അമ്മമാർ " എന്ന ആഫ്രിക്കൻ കവിതകളുടെ സമാഹാരത്തെക്കുറിച്ചാണ്. ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ നേതാവും രാജ്യസഭാ എംപിയുമായ സ. ബിനോയ് വിശ്വം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ദക്ഷിണാഫ്രിക്കൻ വിമോചനകാല സമരകവിതകളുടെ സമാഹാരമാണിത്. ദക്ഷിണാഫ്രിക്കയിലെ വിപ്ലവ മുന്നേറ്റങ്ങളിൽ പങ്കാളിയായി ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്നു സ. ബിനോയ് വിശ്വം. അന്നൊരു സായാഹ്ന സംഗമത്തിൽ വെച്ചാണ് women in struggle എന്ന പുസ്തക അദ്ദേഹത്തിൻറെ കൈകളിൽ എത്തുന്നത് . സമരസാന്ദ്രമായ ജീവിതം എങ്ങനെയാണ് സമരസാന്ദ്രമായ കവിതകൾ ജന്മം നൽകുന്നത് എന്ന് ഈ കവിതകളിൽ നിന്നും അറിയാൻ കഴിയുന്നു. ഇൽവ മക്കായ് യുടെ "ഞങ്ങളുടെ അമ്മ ഞങ്ങളിലേക്ക്" "മണ്ടേലയോടുടും തടവിലെ സഖാക്കളോടും" "അവരെ മറക്കരുത്" ഗ്ലോറിയ എംടുംഗ്വായുടെ "ഒരു പ്രസവത്തെക്കുറിച്ച്" ഫെസീക്കാ മക്കോനിസിൻ്റ "അമ്മേ വിടതരൂ" ഫില്ലിസ് ആൽറ്റ്മാൻ്റെ "പുഞ്ചിരി" "ഞാൻ അനന്തമാണ്"  തുടങ്ങി 19 ആഫ്രിക്കൻ കവിതകളാണ് ഇതിൽ ഉള്ളത്.

പോരാളിയുടെ അമ്മ, പെങ്ങൾ, കാമുകി, ഭാര്യ എന്നീ ജീവിത സ്ഥാനങ്ങളിൽ മാത്രമേ സ്ത്രീയെ കാണുന്നുള്ളൂ എന്നത് ഈ കവിതകളുടെ പ്രധാന പരിമിതിയായി തോന്നി. മാതൃത്വമെന്ന അധി കാല്പനികവൽക്കരിക്കപ്പെട്ട സങ്കൽപം കൂടുതൽ ആദർശ വൽക്കരിച്ച് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് മിക്ക കവിതകളിലും. സമരത്തിൽ  സ്ത്രീക്ക് വീരപുത്രൻ്റെ അമ്മ എന്ന കർതൃസ്ഥാനമാണ് ഈ കവിതകളിലുടനീളം നൽകിയിരിക്കുന്നത്. ആഫ്രിക്കയെ അമ്മയായി കാണുന്നതും ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്.
മണ്ടേല, ഒലിവർ താബോ, വാൾട്ടർ സിസിലു, ബെഞ്ചമിൻ മൊളെയ്സ് തുടങ്ങി അനേകം സമര നേതാക്കളെ കവിതകളിൽ അടയാളപ്പെടുത്തുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ രണ്ട് കവിതകൾ ബിനോയ് വിശ്വം തന്നെ എഴുതിയ "മണ്ടേലയ്ക്ക് സ്നേഹപൂർവം" "ബെഞ്ചമിൻ മൊളോയിസ് മരിക്കുന്നില്ല" എന്നിവയാണ്. വിവർത്തനമല്ലാത്തതിനാലാവണം ഈ കവിതകളാണ് ഏറ്റവും ഹൃദ്യമായി എനിക്ക് തോന്നിയത് എനിക്ക് തോന്നിയത്.

"മണ്ടേല,
കാരിരുമ്പഴികൾക്ക്
തോൽപ്പിക്കാൻ കഴിയാത്ത
സ്വാതന്ത്ര്യ ദാഹത്തിന് നല്കാൻ ഞങ്ങൾക്ക് ഞങ്ങൾക്ക് നല്കാൻ ഞങ്ങൾക്ക് ഒരു പേരുണ്ട്:
അതു നിൻ്റെ പേരാണ്"

സഖാവ് ബിനോയ് വിശ്വത്തെ നേരിട്ടു കാണാനും കുറച്ചുസമയം ഒരുമിച്ച് ചെലവഴിക്കാനും കഴിഞ്ഞ അവസരത്തിൽ വളരെ യാദൃശ്ചികമായി എൻ്റെ കയ്യിൽ ഈ പുസ്തകം ഉണ്ടായിരുന്നു. ഒരുമിച്ചുള്ള ഒരു ടാക്സി യാത്രയിൽ അദ്ദേഹത്തെ ഈ പുസ്തകം കാണിക്കുകയും അദ്ദേഹം വളരെ നാളായി നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയതുപോലെയുള്ള സന്തോഷത്തിൽ അതു വാങ്ങി മറിച്ചു നോക്കുകയും ചെയ്തത് എന്നും ഓർത്തിരിക്കുന്ന സംഭവമാണ്.


Comments

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...