ലോക്ക്ഡൗൺ കാലത്ത് ഈ ഷോർട്ട് ഫിലിം കാണാൻ സാധിച്ച വളരെ ചുരുക്കം പേരിൽ ഒരാളായിരിക്കും ഞാൻ. അതിന് സഹായിച്ച ഇതിൻ്റെ സംവിധായകൻ പ്രിയപ്പെട്ട ഫാസിൽ റസാക്കിനോടുള്ള സ്നേഹം അറിയിക്കട്ടെ. യുസി കോളേജിൽ വന്നകാലം തൊട്ടേ പ്രതിഭ കൊണ്ടും തെളിമയുള്ള സൗഹൃദം കൊണ്ടും അത്ഭുതപ്പെടുത്തിയ ഒരു കൂട്ടമാണ് "കൾട്ട് കമ്പനി".
അനേകം മികച്ച ഷോർട്ട് ഫിലിമുകൾക്ക് ശേഷം കൾട്ട് നിർമിക്കുന്ന, വൈകാതെ പുറത്തിറങ്ങുന്ന പുതിയ ഹ്രസ്വ ചിത്രമാണ് അതിര്.
സമൂഹം പണിഞ്ഞു വെച്ചിരിക്കുന്ന അതിർത്തികളെ മുറിച്ചുകടന്ന് ലോകത്തിലെ ചെറിയ/വലിയ സ്വപ്നങ്ങളിലേക്ക് ചിറകു നീർത്തുവാൻ കൊതിക്കുന്ന മോഹങ്ങളുടെ കഥയാണ് അതിര്.
യാഥാസ്ഥിതികതയുടെ ഇടുങ്ങിയ ഇടനാഴികളിൽ നിന്ന് പുറത്തുകടന്നു സ്വാതന്ത്ര്യത്തിന് ജീവവായു ജീവവായു ശ്വസിക്കാൻ കൊതിക്കുന്ന ബാല്യത്തെ ചിത്രത്തിൽ വളരെ സ്വാഭാവികതകളോടെ ആവിഷ്കരിച്ചിരിക്കുന്നു.
അനേകം മികച്ച ഷോർട്ട് ഫിലിമുകൾക്ക് ശേഷം കൾട്ട് നിർമിക്കുന്ന, വൈകാതെ പുറത്തിറങ്ങുന്ന പുതിയ ഹ്രസ്വ ചിത്രമാണ് അതിര്.
സമൂഹം പണിഞ്ഞു വെച്ചിരിക്കുന്ന അതിർത്തികളെ മുറിച്ചുകടന്ന് ലോകത്തിലെ ചെറിയ/വലിയ സ്വപ്നങ്ങളിലേക്ക് ചിറകു നീർത്തുവാൻ കൊതിക്കുന്ന മോഹങ്ങളുടെ കഥയാണ് അതിര്.
യാഥാസ്ഥിതികതയുടെ ഇടുങ്ങിയ ഇടനാഴികളിൽ നിന്ന് പുറത്തുകടന്നു സ്വാതന്ത്ര്യത്തിന് ജീവവായു ജീവവായു ശ്വസിക്കാൻ കൊതിക്കുന്ന ബാല്യത്തെ ചിത്രത്തിൽ വളരെ സ്വാഭാവികതകളോടെ ആവിഷ്കരിച്ചിരിക്കുന്നു.
ഫാസിൽ റസാക്ക് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് വിനായകും സിനിമാറ്റോഗ്രാഫർ കൂടിയായ മൃദുൽ എസ് ഉം ചേർന്നാണ്.
കലാസംവിധാനം അമൃത ഇ കെ.
കഥയുടെ സത്തയോട് ചേർന്നുനിൽക്കുന്ന സംഭാഷണവും സീൻ വിഭജനവുമാണ് ചിത്രത്തിലുടനീളം അനുഭവിക്കാനായത്.
തീർത്തും സ്വാഭാവികമായ സംഭാഷണങ്ങൾ അനുഭവത്തിന് ആസ്വാദ്യത വർദ്ധിപ്പിക്കുന്നു.
നിളാതീരത്തെ ദൃശ്യങ്ങളുടെ സജീവതയും മാപ്പിള മലയാളത്തിൻ്റെ മാധുര്യവും മനസ്സിൽ സിനിമാനുഭവത്തിൻ്റെ വലിയ അടയാളപ്പെടുത്തലുകളായി ചിത്രം അവശേഷിപ്പിക്കുന്നു.
എഡിറ്റിംഗ് നിർവഹിച്ച നീരജ് ദയാലും ശബ്ദ സന്നിവേശം നടത്തിയ വിനായകും ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യ്ത വിജയകൃഷ്ണനും അസിസ്റ്റൻറ് ക്യാമറാമാനായ അരുൺ ബി കൂരനും ഹൃദ്യമായ ഇൻസ്ട്രമെൻ്റൽ സംഗീതമൊരുക്കിയ റിതിക്കും ചിത്രത്തിലെ ഭാഷയുടെ പ്രാദേശീകത ഉൾക്കൊണ്ട് ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ തയ്യാറാക്കിയ അസ്രയും എല്ലാം ചേർന്ന് മികച്ച ചലച്ചിത്ര അനുഭവമാക്കി അതിരിനെ മാറ്റുന്നു.
നിളാതീരത്തെ ദൃശ്യങ്ങളുടെ സജീവതയും മാപ്പിള മലയാളത്തിൻ്റെ മാധുര്യവും മനസ്സിൽ സിനിമാനുഭവത്തിൻ്റെ വലിയ അടയാളപ്പെടുത്തലുകളായി ചിത്രം അവശേഷിപ്പിക്കുന്നു.
എഡിറ്റിംഗ് നിർവഹിച്ച നീരജ് ദയാലും ശബ്ദ സന്നിവേശം നടത്തിയ വിനായകും ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യ്ത വിജയകൃഷ്ണനും അസിസ്റ്റൻറ് ക്യാമറാമാനായ അരുൺ ബി കൂരനും ഹൃദ്യമായ ഇൻസ്ട്രമെൻ്റൽ സംഗീതമൊരുക്കിയ റിതിക്കും ചിത്രത്തിലെ ഭാഷയുടെ പ്രാദേശീകത ഉൾക്കൊണ്ട് ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ തയ്യാറാക്കിയ അസ്രയും എല്ലാം ചേർന്ന് മികച്ച ചലച്ചിത്ര അനുഭവമാക്കി അതിരിനെ മാറ്റുന്നു.
കണ്ടു കഴിഞ്ഞ ശേഷവും ശേഷവും ചിത്രത്തിലെ ഓരോ കഥാപാത്രവും മനസ്സിൽ പ്രത്യേകം തങ്ങിനിൽക്കുന്നു.
പ്രത്യേകമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദിതയും അച്ഛനായി അഭിനയിച്ച നാടക പ്രവർത്തകൻ കൂടിയായ ശ്രീ. വാപ്പുവും.
കാഴ്ച്ചാനുഭവം കൊണ്ടും ഉൾക്കൊള്ളുന്ന സന്ദേശത്തിൻ്റെ പ്രാധാന്യം കൊണ്ടും ഇതുവരെ കാണാൻ സാധിച്ച ഹ്രസ്വചിത്രങ്ങളിൽ മികച്ച ഒന്നാണ് അതിര്.
ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ കാണുവാൻ ഇവിടെ അമർത്തുക






അതിരിനെ കുറിച്ചുള്ള നല്ല അവലോകനം ..
ReplyDeleteവായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി സർ
Deleteഅതിരിനെ കുറിച്ചുള്ള അവലോകനം വായിച്ചു..തീർച്ചയായും അതിര് കാണും.. അവലോകനം നന്നായിരിക്കുന്നു. സന്തോഷം..അഭിമാനം..
ReplyDelete'അതിരിൻ്റെ'അവലോകനം വായിക്കുകയും ഒഫീഷ്യൽ ട്രെയിലർ കാണുകയും ചെയ്തു.
ReplyDeleteഇഷ്ടപ്പെട്ടു.
ആശംസകൾ