ട്രാൻസ് സിനിമ
ലോക്ക് ഡൗൺ കാലത്ത് കാണാൻ സാധിച്ച ഒരു നല്ല സിനിമയാണ് ട്രാൻസ്. ആത്മീയ വ്യാപാരത്തിൻ്റെ കാപട്യത്തെ വളരെ മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു അൻവർ റഷീദിൻ്റെ സംവിധാനം, അമൽ നീരദിൻ്റെ അതിമനോഹരമായ ചായാഗ്രഹണം, ഫഹദ് ഫാസിലിനെ അസാധാരണമായ അഭിനയമികവ് ഇതെല്ലാം സിനിമയെ ഗംഭീരമാക്കിയിരിക്കുന്നു.
മനശാസ്ത്ര വിജ്ഞാനീയം വലിയതോതിലുൾച്ചേർത്ത സിനിമയാണിത്. ഉന്മാദ വിഷാദ രോഗത്തെക്കുറിച്ചുള്ള അനേകം റഫറൻസുകൾ ഈ ചിത്രം ഉൾക്കൊള്ളുന്നുണ്ട്. ലോകത്താകമാനം ഇത്തരം വെല്ലുവിളികൾ നേരിടുന്ന അനേകം മനുഷ്യരെ സ്വാഭാവിക ജീവിതം നയിക്കുന്നതിന് സഹായിക്കുന്ന fyprexa, sanax, disperdal
തുടങ്ങിയ ആധുനിക മനശാസ്ത്രത്തിലെ വലിയ നേട്ടങ്ങളെ ആളെകൊല്ലി മരുന്നുകൾ എന്ന് അവതരിപ്പിക്കുന്ന കേശവൻ മാമൻ നിലവാരത്തിലുള്ള വാട്സ്ആപ്പ് വിജ്ഞാനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ചിത്രത്തിന് കൂടുതൽ ശാസ്ത്രീയ അടിത്തറ ലഭിച്ചേനെ.
മാനസിക രോഗികൾ അക്രമകാരികളാണ്, മാനസികരോഗത്തിൻ്റെ മരുന്നുകളെല്ലാം അമിത സെഡേഷൻ ഉണ്ടാക്കുന്നവയാണ് തുടങ്ങിയ വാർപ്പുമാതൃക (stereotypes) കളെയും ചിത്രം പൊളിക്കാൻ ശ്രമിക്കുന്നില്ല.
തുടങ്ങിയ ആധുനിക മനശാസ്ത്രത്തിലെ വലിയ നേട്ടങ്ങളെ ആളെകൊല്ലി മരുന്നുകൾ എന്ന് അവതരിപ്പിക്കുന്ന കേശവൻ മാമൻ നിലവാരത്തിലുള്ള വാട്സ്ആപ്പ് വിജ്ഞാനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ചിത്രത്തിന് കൂടുതൽ ശാസ്ത്രീയ അടിത്തറ ലഭിച്ചേനെ.
മാനസിക രോഗികൾ അക്രമകാരികളാണ്, മാനസികരോഗത്തിൻ്റെ മരുന്നുകളെല്ലാം അമിത സെഡേഷൻ ഉണ്ടാക്കുന്നവയാണ് തുടങ്ങിയ വാർപ്പുമാതൃക (stereotypes) കളെയും ചിത്രം പൊളിക്കാൻ ശ്രമിക്കുന്നില്ല.
വിവിധ സ്വതന്ത്രചിന്താ കൂട്ടായ്മകളിൽ ഈ ചിത്രത്തെ ആഘോഷിക്കുകയുണ്ടായി. ആത്മീയ രോഗ ശാന്തിയുടെ കാപട്യത്തെ തുറന്നുകാണിക്കുന്നുണ്ടെങ്കിലും വിശ്വാസ ചികിത്സകരെല്ലാം വൻ കോർപ്പറേറ്റുകളുടെ ചിലവിൽ നിന്ന് ജനങ്ങളെ പറ്റിക്കുന്നവരാണ് എന്ന ഒരു ധാരണ ചിത്രം നിർമ്മിക്കുന്നുണ്ട്. അതായത് ആത്മീയതയെ/വിശ്വാസത്തെ കോർപ്പറേറ്റുകൾ കച്ചവടത്തിനായി ഉപയോഗിക്കുകയാണ് എന്ന് തെറ്റായ അറിവ് സിനിമ നിർമ്മിക്കുന്നുണ്ട്.
മതം അതിനകത്ത് തന്നെ ഒരു ബഹുരാഷ്ട്ര കുത്തകയാണ് എന്ന വസ്തുതയാണിവിടെ മറച്ചുവെക്കപ്പെടുന്നത്. കേരളത്തിൽ ഇന്ന് നിലവിലുള്ള ഒരു പ്രാർത്ഥന ശുശ്രൂഷകനും ഒരു കോർപറേറ്റുകളുടെയും സ്പോൺസർഷിപ്പിൽ അല്ല മറിച്ച് സ്വയമേ തന്നെ മതത്തിനകത്ത് വളർന്നു വന്നവരാണ്. മതം അതിനകത്തു തന്നെ വാണിജ്യ താൽപ്പര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
മതം അതിനകത്ത് തന്നെ ഒരു ബഹുരാഷ്ട്ര കുത്തകയാണ് എന്ന വസ്തുതയാണിവിടെ മറച്ചുവെക്കപ്പെടുന്നത്. കേരളത്തിൽ ഇന്ന് നിലവിലുള്ള ഒരു പ്രാർത്ഥന ശുശ്രൂഷകനും ഒരു കോർപറേറ്റുകളുടെയും സ്പോൺസർഷിപ്പിൽ അല്ല മറിച്ച് സ്വയമേ തന്നെ മതത്തിനകത്ത് വളർന്നു വന്നവരാണ്. മതം അതിനകത്തു തന്നെ വാണിജ്യ താൽപ്പര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
വിനായകൻ്റെ അഭിനയവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ചിത്രം കണ്ടുകഴിഞ്ഞു മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഫഹദ് ഫാസിൽ എന്ന നടൻറെ നിറഞ്ഞാട്ടവും റോബോട്ടിക്സ് ക്യാമറ പോലുള്ള മലയാളത്തിലെ പുതിയ പരീക്ഷണങ്ങളും ഒരു മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്.
മനോവിജ്ഞാനീയം സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട് : ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്.
മനോവിജ്ഞാനീയം സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട് : ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്.


ട്രാൻസ് കണ്ടിഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു
ReplyDelete