Skip to main content

പൗരത്വ ഭേദഗതി ബില്ലും കുറെ ചോദ്യങ്ങളും




ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്ന ബിജെപി സർക്കാർ മതം തിരിച്ച് പൗരത്വനിയമം  കൊണ്ടുവരുന്നതിലുള്ള യുക്തിയെന്താണ്?


ഈ ചോദ്യത്തിനുത്തരം അന്വേഷിക്കുമ്പോളാണ് ഇന്ത്യൻ പൊതുബോധത്തിൻ്റെ ചരിത്ര വർത്തമാനങ്ങളെയും അതിൻറെ സാംസ്കാരിക ദൗർബല്യത്തെ മുതലെടുക്കുന്ന സത്യാനന്തര വർഗീയ രാഷ്ട്രീയത്തെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനാവുന്നത്.


ആധുനികതയിൽ ഇന്ത്യൻ രാഷ്ട്ര സങ്കല്പം രൂപംകൊണ്ടത് ഹിന്ദു സംസ്കാരത്തെ മുൻനിർത്തിയാണ്. ഹിന്ദു സംസ്കാരത്തെ മുൻനിർത്തിയാണ്. നൂറ്റാണ്ടു കാലം കടന്നു പോകുന്നതും അതേ സാംസ്കാരിക പൊതുബോധം ഉയർത്തിയാണ്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെയും അടിസ്ഥാന മതാത്മക ബോധ്യങ്ങളിൽ മുസ്ലിം എന്നത് തീർത്തും അപരസ്വത്വ (Alianated identity) മാണ്. ഏതൊരു മതാത്മക സമൂഹത്തിലും എത്രതന്നെ സൗഹൃദം പുറമേ കാണിക്കുമ്പോഴും ഇതുപോലുള്ള
അപരബോധം (ഞങ്ങൾ / നിങ്ങൾ) പ്രവർത്തിക്കുന്നുണ്ട്.

ഈ വർഗീയതയെ സമീകരിക്കുന്നതിനായുള്ള "മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ധിഷണാശാലി" കളുടെ പ്രവർത്തന ഫലമായാണ് "മതേതരത്വം'' എന്നത് ഇന്ത്യൻഭരണഘടനാ മൂല്യങ്ങളിൽ മുഖ്യമായ ഒന്നായി വരുന്നത്.

എന്നാൽ ഇന്ത്യൻ സമൂഹത്തിൻറെ ബോധമണ്ഡലത്തിൽ നിന്നും തീർത്തും പുറത്തായിരുന്നു ഭരണഘടന വഴി കെട്ടിയിറക്കപ്പെട്ട മതേതര ബോധം.



ഇന്ത്യയുടെ വർഗീയ മനസ്സിനെ മനസ്സിനെ കൂടുതൽ ദ്രുവീകരിക്കാൻ പല കാലങ്ങളിലും പല വിഭാഗങ്ങളും അവരുടേതായ സംഭാവനകൾ നൽകുകയുണ്ടായി. ന്യൂനപക്ഷ ഭൂരിപക്ഷ ഭീകരതകൾ പരസ്പരം പൂരകങ്ങളായി വളർന്നു.

ഈ സാഹചര്യത്തിലാണ് വർഗീയധ്രുവീകരണം പ്രഖ്യാപിത ലക്ഷ്യമാക്കിയ ബിജെപി ഭരണകൂടം അവരുടെ പൗരത്വ ബില്ലുമായി വരുന്നതിനെ മനസിലാക്കേണ്ടത്.


അന്യരാജ്യങ്ങളിൽ നിന്നും കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വം നൽകും (മുസ്ലീങ്ങൾ ഒഴികെ)
ഇതാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ കാതൽ.

മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണഘടന ഉള്ള രാജ്യത്ത് ഒരു മതത്തോട് തുറന്ന് വിവേചനം പ്രഖ്യാപിക്കുന്ന നിയമമാണ് ഇതുവഴി നടപ്പിൽ വരാൻ പോകുന്നത്.
ഹിന്ദു പൊതുബോധത്തിലുള്ള മുസ്ലിം വിദ്വേഷത്തെ വർധിപ്പിക്കുന്നതുവഴി ഹിന്ദു വോട്ടുകൾ കൂടുതലായി സമാഹരിക്കാനാവും  എന്ന ചാണക തന്ത്രമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.


മതഭേദമന്യേ എല്ലാ പൗരന്മാർക്കും ഒരേ നിയമം വേണമെന്ന (ഏകീകൃത സിവിൽ കോഡ്) വാശിയുള്ള ബിജെപി, മതം തിരിച്ചുള്ള നിയമം രൂപീകരിക്കുന്നതിന് രൂപീകരിക്കുന്നതിന് മുൻകൈയെടുക്കുന്നതിലുള്ള ഇരട്ടത്താപ്പ് ഇതിന് തെളിവാണ്.


പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാർ തങ്ങളുടെ നാടിൻ്റെ തനിമയ്ക്ക് തടസ്സമാകുമെന്ന് ഭയപ്പെടുന്ന ഗോത്ര സംഘടനകളും ബില്ലിനെ എതിർത്ത് മുഖപ്രസംഗം എഴുതുകയും ലോക്സഭയിൽ ബില്ലിനെ അനുകൂലിക്കുകയും ചെയ്യുന്ന ശിവസേനയെന്ന വർഗീയ പാർട്ടിയും ആ പാർട്ടിയുമായി സഖ്യം ചേരുന്ന കോൺഗ്രസും ഒക്കെയായി ഇന്ത്യൻ രാഷ്ട്രീയം എത്ര ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരമാണെന്ന് മതേതര ചിന്തയുള്ളവർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ജനതയെ കൂടുതൽ മതാത്മകമായി നിർവ്വചിക്കുന്ന ഭരണകൂടം ഫാസിസ്റ്റ് രൂപമായി പരിണമിക്കുന്ന കാഴ്ചയാണ് നമ്മൾ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്. വിഭാഗീയതയുടെ സംവാദ മണ്ഡലത്തിലേക്ക് പൊതുജന ശ്രദ്ധയെ  കൊണ്ടുവരികവഴി ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതും ചർച്ച ചെയ്യേണ്ടതുമായ വിലക്കയറ്റം സാമ്പത്തിക മാന്ദ്യം എന്നിവയിൽനിന്ന് ചർച്ച വഴിതിരിച്ചു വിടാനുള്ള ശ്രമം ഇതിനു പുറകിലുണ്ട്.



Comments

  1. ഭരണഘടനാ വിരുദ്ധമായ എല്ലാ നിയമങ്ങളും കോടതി റദ്ദാക്കാറുണ്ട്.

    ReplyDelete
  2. നവീൻ.സാധാരണ മതം ചർച്ചയാകുന്ന ഇടങ്ങളിൽ പങ്കു ചേരാറില്ല.
    പക്ഷെ ഒന്നു പറയാം
    നവീൻ ഒരു വിഷയത്തെ സമീപിക്കുന്ന രീതി വളരെ അധികം മൾട്ടി ഡയമെൻഷണൽ ആയാണ്.അത് വളരെ ഇഷ്ടപ്പെട്ടു.
    വായനയിൽ നിന്ന് എന്തെങ്കിലും ഒക്കെ കിട്ടുമ്പോൾ അതൊരു സന്തോഷമാണ്.
    സലാം സുഹൃത്തേ.
    ഇന്ത്യയിൽ എന്നെങ്കിലും മതേതരത്വം ഉണ്ടായിരുന്നതായി
    ഞാൻ വിശ്വസിക്കുന്നില്ല.

    ReplyDelete

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...